Friday, April 29, 2011

ഉത്തരങ്ങളില്ലാതെ .....




നീ തന്നെ പറയു
എന്താണ് സംഭവിച്ചത്
വ്യക്ത്തമായൊരു ഉത്തരം
ഞാന്‍ ആഗ്രഹിക്കുന്നില്ല
അല്ലെങ്കിലും
ചോദ്യങ്ങള്‍ക്കാണല്ലോ പ്രസക്ത്തി
വളരെ
നേര്‍ത്തുപെയ്യുന്നൊരു മഴ
നാട്ടുവഴികളിലെ
പതിഞ്ഞ രാത്രി താളങ്ങള്‍
വിരസമായൊരു നോവലിലെ
ആകാംക്ഷയില്ലാത്ത അന്ത്യം
മഴ, വെയില്‍,
വെയില്‍, മഴ,
ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ??
കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ അല്ല
പോകുന്നതെന്ന്
വയലറ്റ് പൂക്കള്‍
ഇഷ്ട്ടമാണോ ??
പുലര്‍ച്ചെ
ഞാന്‍ കണ്ട സ്വപ്നം
എന്തായിരുന്നുവെന്ന്
പലവട്ടമാലോചിചീട്ടും
ഓര്‍മ്മ വരുന്നില്ല

Wednesday, April 27, 2011

നഷ്ട്ടം...



എന്റ്റെ മനസിന്റ്റെ പൂമുഖപടിയില്‍
വാക്കുകള്‍ ഗതി കിട്ടാതകലുബോള്‍
അക്ഷരങ്ങള്‍ അസ്ഥിമാടങ്ങളില്‍
വിശ്രമം കൊള്ളുമ്പോള്‍
ഓര്‍മ്മകള്‍ മരണം പോലെ ശ്യൂന്യമാവുമ്പോള്‍
എനിക്ക് എവിടെയോവെച്ച്
എന്തോ നഷ്ട്ടപെട്ടിരുന്നു
എന്റ്റെ എല്ലാ ലോകങ്ങളിലും
ഓര്‍മകളിലും
ചിന്തകളിലും
സ്വപ്നങ്ങളിലും
ഞാന്‍ തിരഞ്ഞു
എന്റ്റെ ജീര്‍ണിച്ച ശരീരത്തിലും
കീറി പറിഞ്ഞ വസ്ത്രങ്ങളിലും
ഞാനത് കണ്ടില്ല
ഒടുവില്‍ യാധാര്ത്യങ്ങളുടെ മുഖം കറുത്തപ്പോള്‍
സ്വപ്നങ്ങളുടെ ചിറകുകള്‍ ഒടിഞ്ഞപ്പോള്‍
നീതിക്ക് കുറ്റബോദമേറിയപ്പോള്‍
മിഥ്യയുടെ മറവിലും ഞാന്‍ തിരഞ്ഞു
തണുത്തും വെറുങ്ങലിച്ചും
നരപടര്‍ന്ന ജീവിതത്തില്‍
പരിഹാസത്തിന്റ്റെയും
ആത്മ നിന്ദയുടെയും
പേക്കിനാവുകളുടെയും
നിഗൂഡതകളില്‍ നിന്നും
ഞാന്‍ മനസിലാക്കി
എനിക്ക് നഷ്ട്ടപെട്ടത്
എന്നെ തന്നെ ആയിരുന്നു

Tuesday, April 26, 2011

പ്രിയപ്പെട്ടവള്‍ക്കായി.........




പാതി വഴിയില്‍ പെഴിഞ്ഞുപോയ എന്റ്റെ സ്വപ്നങ്ങല്‍കായ്........
മീട്ടാന്‍ കഴിയാതെപോയ മോഹവീണയുടെ ഓര്‍മക്കായി........
" ഈ ഉപഹാരം "
സത്യത്തില്‍ നീയും എന്നെ പ്രണയിച്ചിരിക്കാം.....
നിലാവുള്ള രാത്രികളില്‍ നിന്റ്റെ കാതുകളില്‍ ഒഴുകി എത്തിയ സ്വരം എന്റ്റെ മാത്രമാണ്.
പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട് ....
" നീ എന്താണ് ഇങ്ങനെ "....
അപ്പ്രതീക്ഷിതമായി എന്നിലേക്ക് കടന്നു വന്ന നിന്റ്റെ മനസ് ഞാന്‍ മനസിലാക്കുന്നു.
നിനക്കറിയോ?
ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്.......
നിന്റ്റെ പ്രതിഭിംബം നിനക്ക് കാണണമെങ്കില്‍ നീ എന്റ്റെ കണ്ണുകളിലേക്ക് നോക്കുക, എന്നിട്ടും നിനക്ക് കാണാന്‍ സാധിക്കുന്നില്ല എങ്കില്‍....എങ്കില്‍.....
നീ നിന്നോട് തന്നെ ചോതിച്ച് നോക്കുക......
സന്ധ്യയുടെ കുന്കുമ നിറം എനിക്കിഷ്ട്ടമാണ്.......
പൊന്‍ വെയിലിന്റ്റെ മഞ്ഞനിറം എനിക്കിഷ്ട്ടമാണ്.......
അതിനേക്കാള്‍ എനിക്കെത്രയോ ഇഷ്ട്ടമാണ്
നിന്റ്റെ കുസൃതി നോട്ടവം...... തേനൂറും പുഞ്ചിരിയും......
നിനക്കറിയോ......??
നീ എന്നില്‍നിന്നു എത്ര അകന്നാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കാനെ കഴിയു....
കാണാതിരുന്നാല്‍ അര്തശ്യുന്യമാകുന്ന പകലുകളിലും.....
കേള്‍ക്കാതിരുന്നാല്‍ ഉറങ്ങാന്‍ ആവാത്ത രാവുകളിലും....
എന്നും നെഞ്ചോടു ചേര്‍ത്ത് വെക്കുന്നത് ഈ ഓര്‍മകളാണ്.....
തുടിക്കുന്ന മനസും നിറയുന്ന സ്നേഹവും എന്നും വിലപ്പെട്ടതാകുന്നു എന്ന സത്യം
ഞാന്‍ നിന്നിലുടെ അറിയുന്നു
അരുകിലിരുന്നാല്‍ നിന്റ്റെ ഹൃദയത്തിന്റ്റെ സ്പന്തനങ്ങളിലെ
സ്നേഹമന്ത്രണം എനിക്ക് കേള്‍ക്കാം
അകലത്താകുബോള്‍ ഒരു തെന്നലായി എന്നെ തഴുകുന്നതും ഞാന്‍ അറിയുന്നു
എന്റ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അത്
എറ്റെ സ്നേഹം നിന്നെ വേദനിപ്പിചീട്ടുണ്ടെങ്കില്‍ നീ എനിക്ക് ഒരിക്കലും മാപ്പുതരരുത്
പകരം നീ എന്നെ ശപിക്കണം അതിക്രുരമായി... എങ്കില്‍....
വിധിയുടെ മാറാപ്പ് ചുമലില്‍ ചുമന്നു,
സര്‍വ പാപവും ശിരസില്‍ ആവാഹിച്ച്,
എനിക്ക് യാത്രയാകാം
നീ ഇല്ലെന്നുറപ്പുള്ള പാപതീരത്ത് കുടി....
നിന്റ്റെ സൗഹൃതം എന്നെ കുട്ടികൊണ്ട് പോയത്
എനിക്ക് എപ്പഴോക്കെയോ നഷ്ട്ടപെട്ടുപോയ സ്നേത്തിലേക്കായിരുന്നു.
സ്വപ്നം മയങ്ങുന്ന കണുകളോ അരുന്നാഭയാര്‍ന്ന കവിള്‍ തടമോ അതോ
തനി ഗ്രാമീണ ശലീനതയോ എന്നെ ആകര്‍ഷിച്ചത് എന്തോ എനിക്കറിയില്ല
മുറ്റത്തെ മന്താര പുഷ്പത്തെ മെല്ലെ തഴുകി എത്തിയ കാറ്റ്
അന്നെന്റ്റെ കാതില്‍ മന്ത്രിച്ചു നീ എനിക്കാണെന്നു.......
നീ എന്റ്റെതാനെന്നു.......
ശബ്തിച്ച് കൊണ്ടിരിക്കുന്ന നാഴിക മണികള്‍ക്കിടയിലും
എന്തിനേറെ വായിക്കാനെടുക്കുന്ന പുസ്തക താളുകളിലെ കറുത്ത അക്ഷരങ്ങള്‍ക്കിടയിലും തെളിയുന്നത് നിന്റ്റെ മുഖമാണ്
നീ എത്ര അകലങ്ങളിലേക്ക് പോയ്മറജീട്ടും,
ഞാന്‍ എത്രമാത്രം നിന്നെ മറക്കാന്‍ ശ്രമിചീട്ടും,
മനസിന്റ്റെ കോണില്‍ ഒരു വിങ്ങലായ് ഇന്നും നീ ഉണ്ടെന്ന സത്യം
വേദനയോടെ ഞാന്‍ അറിയുന്നു
........അതിലേറെ ഇഷ്ട്ടതോടെ.......
സ്നേഹം ഒരു വിശ്വാസമാണ്, എനിക്ക് നീയും,
നിനക്ക് ഞാനും എന്നുള്ളതിന്റ്റെ വിശ്വാസം
ആ വിശ്വാസം എന്നില്ലാതാകുന്നോ അന്ന് നമ്മളും ഉണ്ടാകില്ല.
വേര്പിരിയലിന്റ്റെ നിമിഷം വരെ ആ സ്നേത്തിന്റ്റെ ആഴം തിരിച്ചറിയുന്നില്ല
ഞാന്‍ കടന്നുപോയ വഴികളില്‍ ഞാന്‍ കണ്ടുമുട്ടിയ പല മുഖങ്ങളിലും
അവരുടെ ഓരോ ചിരിയിലും "നീ എത്തിയോ??" എന്ന് ചോതിക്കുന്നത് പോലെ തോന്നി
പലതായി വെട്ടിമുറിക്കപ്പെട്ട എന്റ്റെ മനസിനെ ഓര്‍മ്മകള്‍ തുന്നി ചേര്‍ത്തപ്പോള്‍
അറിഞ്ഞിട്ടും അറിയാതെ പോയ വിടരാന്‍ കൊതിച്ചിട്ടും വിടരാതെ പോയ
എന്റ്റെ സ്വപ്‌നങ്ങള്‍ ഒരുകടലാസില്‍ കുറിച്ചിട്ടു എന്നുമാത്രം...
കൂട്ടിചെര്‍ത്തിട്ടും എവിടെയൊക്കെയോ പിഴക്കുന്നു...
കണ്ണ്കളില്‍ നനവുമായി വിറയ്ക്കുന്ന ചുണ്ടില്‍ പുഞ്ചിരിയുമായി
വായിച്ചെടുക്കാന്‍ മഷിപുരണ്ട മനസുമായി............
എന്റ്റെ പ്രിയപ്പെട്ടവള്‍ക്കായി.........

Monday, April 25, 2011

വിചിത്രമായ ആത്മഹത്യ





ഞങ്ങള്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചു
ഒന്നിച്ചു ജീവിക്കാന്‍ അനുവതിക്കാത്ത ഈ ലോകത്തോട്‌ ഞങ്ങളാല്‍ ആകുന്ന രീതിയില്‍ പ്രതികാരം ചെയ്യുക
ഞങ്ങള്‍ എല്ലാം തീരുമാനിച്ചിരുന്നു കൃത്യം 11 മണിക്ക് തന്നെ ഞാന്‍ അവളെ വിളിച്ചു ഞങ്ങളുടെ ജീവിതത്തിലെ അവസാന സംഭാഷണം ഞാന്‍ ചോതിച്ചു
നിനക്ക് മരിക്കാന്‍ പേടിയുണ്ടോ ??
ഇല്ല ... ഞാന്‍ എന്തിനു ഭയക്കണം അവള്‍ ചോതിച്ചു
അല്ല ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തെക്കല്ലേ ?? എന്ന ചോത്യത്തിനു
കൂടെ നീ ഇല്ലേ പിന്നെ എനിക്കെന്താ ...എന്നായിരുന്നു അവളുടെ മറുപടി
പിന്നീട് നീണ്ടു നിന്ന നിശബ്തതയില്‍ മരണത്തിന്റ്റെ ആലൊച്ച കേള്‍ക്കാമായിരുന്നു
സമയം നീങ്ങി കൊണ്ടിരുന്നു
അവളുടെ തേങ്ങി കരച്ചില്‍ എന്റ്റെ കാതുകളെ പൊള്ളിച്ചു
ഇനിയും എനിക്ക് അത് കേള്‍ക്കാന്‍ കഴിയില്ലെന്ന് ഭോധ്യ മായപ്പോള്‍
ഞാന്‍ തീരുമാനിച്ചു ഇനിയും വൈകിക്കെണ്ടാതില്ല
മരിക്കുക തന്നെ
ഇടറുന്ന സ്വരത്തില്‍ അവള്‍ ചോതിച്ചു നമ്മള്‍ എങ്ങനെയാ മരിക്കാ
ഞാനും ആലോചിക്കുകയായിരുന്നു
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു പഴമയിലേക്കു ഒരു മടങ്ങി പോക്ക്
തൂങ്ങി മരണം
അവളുടെ ഷാളില്‍ ഒരു കുരുക്കുണ്ടാക്കി ഫാനില്‍ കെട്ടി അവള്‍ കാത്തിരുന്നു
പഴമയില്‍ ഒരു പുതമാക്കായി 12 മണിയെന്ന സമയത്തിനായി
ഞാനും കാത്തിരിക്കുകയായിരുന്നു
അമ്മയുടെ സാരിയുടെ തുമ്പില്‍ ഒരു കുരുക്കുണ്ടാക്കി
അമ്മക്ക് ഏറ്റവും ഇഷ്ട്ടമുള്ള സാരിയാനത്രേ അത്
ഞാന്‍ മനസ്സില്‍ ചിരിച്ചു ഒരു പ്രതികാരതിന്റ്റെ ചിരി
ഇനി ഒരിക്കലും അമ്മക്ക് ഈ സാരി ഉടുക്കാന്‍ പറ്റില്ലല്ലോ
അടുത്തു കിടന്ന സ്ടൂലെടുത്തു ഫാനില്‍ കേട്ട് മുറുക്കി കാത്തിരുന്നു
അവളും തയ്യാറെടുത്തു കഴിഞ്ഞിരുന്നു
കഴിഞ്ഞ പിറന്നാളിന് ഞാന്‍ സമ്മാനമായി കൊടുത്ത മഞ്ഞ പൂക്കളുള്ള
ച്ചുരിതാരില്‍ അവള്‍ ഇപ്പോള്‍ എത്ര സുന്ദരിയായിരിക്കും
അതിന്റ്റെ വെളുത്ത ശാളിന്റ്റെ ഒരറ്റം ഫാനില്‍ കെട്ടി അവളും കാത്തിരിക്കുകയായിരുന്നു
നിമിഷങ്ങള്‍ കടന്നു പോകവേ ഞങ്ങളുടെ നിശ്വാസങ്ങള്‍ കാതുകളില്‍ കേള്‍ക്കാമായിരുന്നു
നാളെ ആളുകള്‍ പറയും വിചിത്രമായ ഈ ആത്മാഹത്യയെ കുറിച്ച്
സമയം 12
ഇനി സ്ടൂളിലേക്ക് കയറിക്കോളൂ എന്റ്റെ വാക്കുകളെ അവള്‍ സ്കൂള്‍ കുട്ടിയെ പോലെ അനുസരിക്കുകയായിരുന്നു
ഞാനും അപ്പോള്‍ സ്ടൂളില്‍ നില്‍ക്കുകയായിരുന്നു
കുറുക്കു കഴുത്തില്‍ മുറുക്കി കാത്തിരുന്നു
അവസാന വാക്കുകള്‍ക്കായി
ഇനി നമ്മള്‍ ഒന്നാണ് ... ഈ നിമിഷം മുതല്‍ നമ്മെ ആര്‍ക്കും പിരിക്കാന്‍ ആകില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍
അവള്‍ കരയാത്തിരിക്കാന്‍ പാട് പെടുകയായിരുന്നു
ജീവിതത്തില്‍ തോറ്റ നമ്മള്‍ മരണത്തില്‍ ഒന്നിക്കുന്നു
നാളെ മറ്റൊരു ലോകത്ത് നമ്മള്‍ ഒന്നിച്ചു ജീവിക്കാന്‍ പോകുന്നു
ഇനി ഒട്ടും ചിന്തിക്കാനില്ല അവസാന ചുമ്പനങ്ങള്‍ കൈമാറി ഞാന്‍ അവസാന നിര്‍ദേശവും നല്‍കി
കാലുകള്‍ കൊണ്ട് സ്റൂല്‍ തട്ടി തെറിപ്പിച്ചു
സാരിയുടെ കുറുക്കു മുറുകി കണ്ണുകള്‍ തുറിച്ചു ശ്വാസം നിലക്കുംപോളും അവളുടെ നിശ്വാസവും ച്ചുബനങ്ങളും
കാതില്‍ മുഴങ്ങി കൊണ്ടിരുന്നു
കയ്യിലെ ഫോണ്‍ ദൂരേക്ക് തെറിച്ചു പോയി അങ്ങ് ദൂരെ ഒരു മുറിയില്‍ മറ്റൊരു ശരീരം കൂടി ഒരു ക്ഷാളിന്റ്റെ
തുബില്‍ ആടുകയായിരുന്നു ഒന്നിക്കുവാനുള്ള യാത്രയില്‍
ഞാന്‍ ആകാശത്തു നിന്നും നോക്കുകയായിരുന്നു
എന്റ്റെ വീട്ടിലെ ജനകൂട്ടത്തിലെക് എന്റ്റെ അമ്മയുടെ നിലവിളികളിലേക്ക്‌
എനിക്ക് ഒട്ടും ദയ തോന്നിയില്ല ഞാന്‍ സംത്രിപ്ത്തനായിരുന്നു ഈ പ്രതികാരത്തില്‍
ഞാന്‍ കാത്തിരിക്കുകയായിരുന്നു ഇനിയും അവള്‍ എന്തെ എത്തിയില്ല
ഞാന്‍ വീണ്ടും നോക്കി ഇപ്പോള്‍ ആരൊക്കെയോ എന്റ്റെ ശവശരീരത്തില്‍ പുഷ്പ്പങ്ങലര്‍പ്പിക്കുന്നു
ഒരു ചുവന്ന റോസാ പൂ എന്റ്റെ നെഞ്ചില്‍ വെച്ച് ഒരു നിമിഷം നോക്കിനിന്നു
പിന്തിരിഞ്ഞു നടന്ന ആ രൂപം കണ്ടു ഞാന്‍ നടുങ്ങി
അവള്‍ ..അവള്‍
അതെന്റ്റെ നിമ്മിയായിരുന്നു
ഞാന്‍ സര്‍വ ശക്ത്തിയുമെടുത്തു വിളിച്ചു
പക്ഷെ എന്റ്റെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല അവള്‍ ആ വിളി കേട്ടതുമില്ല

എനിക്ക് പറയാനുള്ളത്




എനിക്ക് പറയാനുള്ളത്
എല്ലാം
നിശബ്ദമായി കേള്‍പ്പു
ഇടറിയ കാലൊച്ചകള്‍
മുറിയുന്ന ഗദ്ഗദങ്ങള്‍
പതറിയ സ്വരങ്ങള്‍
അലറുന്ന നോവുകള്‍
കേള്‍ക്കാം എല്ലാം ഒന്നിച്ച്
പക്ഷെ എനിക്ക് പറയാനുള്ളത്
മറ്റൊന്നായിരുന്നു
ഒരിക്കലും വിരുന്നു വരാത്ത
വിശപ്പിനും
സ്വാഗതമോതാത്ത സ്വപ്നത്തിനും
ഞാന്‍ വഴിമാറി കൊടുത്തീട്ടില്ല
കാലം കയ്യിലോതുക്കിയ
യാഥാര്ത്യങ്ങളെ
നെഞ്ചോടടക്കിയതെ ഉള്ളു
പാതിവെന്തു ചവച്ചിറക്കിയ
സത്യങ്ങള്‍ ദഹിക്കാതെ
തികട്ടി വരികയാണ്...
ഇപ്പോഴും
എന്നീട്ടും ഞാന്‍ പറഞ്ഞത്
മറ്റൊന്നായിരുന്നു